Today: 12 Jul 2025 GMT   Tell Your Friend
Advertisements
ജര്‍മനിയിലെ സിക്ക് ലീവ് മാനദണ്ഡങ്ങള്‍ ഇതര യൂറോപ്യന്‍ രാജ്യങ്ങളുമായി എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു
Photo #1 - Germany - Otta Nottathil - germany_europe_sick_leave
അസുഖമുള്ള സമയത്ത് ശമ്പളത്തോടെ അവധി കിട്ടുന്നതിനുള്ള മാനദണ്ഡങ്ങള്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. എത്ര ദിവസം കിട്ടും, മുഴുവന്‍ ശമ്പളവും കിട്ടുമോ, ഡോക്ടറുടെ നോട്ട് ആവശ്യമാണോ... എന്നിങ്ങനെ ജര്‍മനിയിലെ മാനദണ്ഡങ്ങള്‍ ഇതര രാജ്യങ്ങളുമായി ഒന്നു താരതമ്യം ചെയ്തു നോക്കാം.

വ്യത്യാസങ്ങള്‍ ഏറെയാണെങ്കിലും, യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലും സിക്ക് ലീവ് സംവിധാനം നിലവിലുണ്ട്. ജര്‍മനിയില്‍ ആറാഴ്ച വരെ മുഴുവന്‍ ശമ്പളത്തോടെ സിക്ക് ലീവ് കിട്ടാന്‍ വ്യവസ്ഥയുണ്ട്. ഇതിന് അര്‍ഹരാകാന്‍ ഇതേ സ്ഥാപനത്തില്‍ നാലാഴ്ച മുന്‍പെങ്കിലും ജോലിയില്‍ പ്രവേശിച്ചവരായിരിക്കണം എന്നു മാത്രം. പാര്‍ട്ട് ടൈം ജോലിക്കാര്‍ക്കും ഈ സൗകര്യം ലഭ്യമാണ്. വര്‍ഷത്തില്‍ എത്ര തവണ വേണമെങ്കിലും ഈ ആറാഴ്ച വീതമുള്ള അവധി എടുക്കാനും സാധിക്കും.

സിക്ക് ലീവ് എടുക്കുന്ന ആദ്യ ദിവസത്തിനു മുന്‍പ് ഇക്കാര്യം തൊഴിലുടമയെ അറിയിച്ചിരിക്കണം എന്നു നിര്‍ബന്ധമാണ്. മൂന്നു ദിവസത്തിനുള്ളില്‍ ഡോക്ടറുടെ സിക്ക് നോട്ടും ഹാജരാക്കണം. ആറാഴ്ചയില്‍ കൂടുതല്‍ സമയം വിശ്രമം ആവശ്യമാണെന്നു ഡോക്ടര്‍ നിര്‍ദേശിച്ചാല്‍, ആറാഴ്ചയ്ക്കു ശേഷമുള്ള കാലയളവില്‍ ഇന്‍ഷുറന്‍സ് മുഖേനയായിരിക്കും ശമ്പളം ലഭിക്കുക. ഇത് ശമ്പളത്തിന്റെ 70 ശതമാനം മാത്രമായിരിക്കും. മൂന്നു വര്‍ഷത്തിനിടെ 78 ആഴ്ച വരെ ഒരേ അസുഖത്തിന് ഈ ആനുകൂല്യം ലഭിക്കും.

ഓസ്ട്രിയയില്‍ ആറാഴ്ച മുതല്‍ എട്ടാഴ്ച വരെ ശമ്പളത്തോടു കൂടിയ സിക്ക് ലീവ് കിട്ടും. ഒരു വര്‍ഷത്തില്‍ താഴെ സര്‍വീസുള്ളവര്‍ക്കാണ് ആറാഴ്ച. ഒരു വര്‍ഷത്തില്‍ കൂടുതലുള്ളവര്‍ക്ക് എട്ടാഴ്ചയും. 15 വര്‍ഷം സര്‍വീസുള്ളവര്‍ക്ക് പത്താഴ്ചയും 25 വര്‍ഷമുള്ളവര്‍ക്ക് 12 ആഴ്ചയും കിട്ടും. തുടര്‍ന്ന് നാലാഴ്ച കൂടി പകുതി ശമ്പളത്തില്‍ ലീവ് അനുവദിക്കാം. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന് സിക്ക് പേ അപേക്ഷ നല്‍കിയാല്‍ ബാക്കി തുക സര്‍ക്കാര്‍ അനുവദിക്കും.

ഇത്തരത്തില്‍ 42 ദിവസം വരെ 50 ശതമാനം ശമ്പളവും കൂടുതലാണെങ്കില്‍ 60 ശതമാനം ശമ്പളവും കിട്ടും. തൊഴിലാളിയെ ആശ്രയിച്ച് ജീവിക്കുന്നവരുണ്ടെങ്കില്‍ 75 ശതമാനം ശമ്പളവും കിട്ടും. അസുഖ വിവരം തൊഴിലുടമയെ അറിയിക്കുകയും, ഡോക്ടറുടെ സിക്ക് നോട്ട് ഹാജരാക്കുകയും വേണം.

ഡെന്‍മാര്‍ക്കില്‍ ഒമ്പത് മാസത്തിനിടെ 22 ആഴ്ച വരെ സിക്ക് ലീവ് അനുവദിക്കും. അനിവാര്യമാണെങ്കില്‍ അതില്‍ കൂടുതലും. അതിന് പ്രാദേശിക ഭരണകൂടത്തിന്റെ അനുമതി ആവശ്യമായി വരും. ജോലിക്ക് ഹാജരാകേണ്ട സമയത്തിന് രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും അവധി വിവരം മേലധികാരിയെ അറിയിച്ചിരിക്കണം. അവധിയുടെ ആദ്യ 30 ദിവസം തൊഴിലുടമ തന്നെ ശമ്പളം തരും. സാധാരണഗതിയില്‍ മുഴുന്‍ ശമ്പളവും കിട്ടും. തൊഴില്‍ കരാറില്‍ മറ്റെന്തെങ്കിലും വ്യവസ്ഥയാണ് ഉള്ളതെങ്കില്‍ ആ രീതിയിലും. 30 ദിവസത്തിനു ശേഷം അതതു മുനിസിപ്പാലിറ്റികളാണ് ശമ്പളം കൊടുക്കുന്നത്. തൊട്ടു മുന്‍പത്തെ മൂന്നു മാസം ജോലി ചെയ്ത മണിക്കൂറുകളും ശരാശരി വേതനവും കണക്കാക്കിയാണ് ഇതു നിശ്ചയിക്കുക. ആഴ്ചയില്‍ പരമാവധി 4465 ക്രോണറായി ഇതു പരിമിതപ്പെടുത്തിയിട്ടുണ്ട്.

ഫ്രാന്‍സില്‍ സ്വകാര്യ മേഖലാ ജീവനക്കാരുടെ സിക്ക് ലീവ് ശമ്പളം തൊഴിലുടമയും സര്‍ക്കാരും ചേര്‍ന്നാണ് നല്‍കുന്നത്. ശമ്പളത്തിന്റെ നേര്‍പകുതിയോ അല്ലെങ്കില്‍ പ്രതിദിനം 47.43 യൂറോയോ, ഏതാണ് കുറവ് എന്നുവച്ചാല്‍ അതാണ് സര്‍ക്കാര്‍ നല്‍കുക. ബാക്കി ടോപ്പപ്പ് ചെയ്യേണ്ടത് തൊഴിലുടമയാണ്. ഇത് കൂടിയാകുമ്പോള്‍ സാധാരണ ശമ്പളത്തിന്റെ 90 ശതമാനമെങ്കിലും ഉണ്ടായിരിക്കണം. ആദ്യ മുപ്പത് ദിവസം കഴിഞ്ഞാല്‍ ശമ്പളത്തിന്റെ മൂന്നില്‍ രണ്ട് നല്‍കാനേ വ്യവസ്ഥയുള്ളൂ. ഒരേ സ്ഥാപനത്തില്‍ ഓരോ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴും പത്ത് ദിവസം അധികമായി സിക്ക് ലീവിന് അര്‍ഹതയുണ്ടാകും. ഇത്തരത്തില്‍ 180 ദിവസമാണ് പരമാവധി. അതില്‍ കൂടുതല്‍ സിക്ക് ലീവെടുത്താല്‍ തൊഴിലുടമയുടെ ഭാഗത്തുനിന്നുള്ള ശമ്പള വിഹിതം കിട്ടില്ല.

സ്വിറ്റ്സര്‍ലന്‍ഡില്‍ ബേസിക് പെയ്ഡ് സിക്ക് ലീവാണ് അനുവദിച്ചിട്ടുള്ളത്. ജോലിയില്‍ ചേര്‍ന്ന് ആദ്യ വര്‍ഷം ഇതു പരമാവധി മൂന്നാഴ്ചയായിരിക്കും. ഓരോ വര്‍ഷവും ഇതില്‍ വര്‍ധനയുണ്ട്. ഇങ്ങനെ പരമാവധി നാലു മാസം വരെയാണ് ലഭിക്കുക. ഇന്‍ഷുറന്‍സ് മുഖേനയായിരിക്കും ശമ്പളത്തിന്റെ 80 ശതമാനവും ലഭിക്കുക. ഇത് പാസാകുന്നതു വരെയുള്ള മൂന്ന് ദിവസം തൊഴിലുടമ ശമ്പളം നല്‍കും.

സ്വീഡനില്‍ തൊഴിലാളികള്‍ക്കു മാത്രമല്ല, സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും സിക്ക് ലീവിനും ശമ്പളത്തിനും അര്‍ഹതയുണ്ട്. സ്പെയ്നില്‍ സോഷ്യല്‍ സെക്യൂരിറ്റി സ്കീമില്‍ രജിസ്റ്റര്‍ ചെയ്ത് അഞ്ച് വര്‍ഷമെങ്കിലും വിഹിതം അടച്ചിട്ടുള്ളവ തൊഴിലാളികള്‍ക്കും സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും സിക്ക് ലീവും ശമ്പളവും കിട്ടും. നോര്‍വേയില്‍ ഒരു വര്‍ഷം വരെ സിക്ക് ലീവ് അനുവദിക്കാന്‍ വ്യവസ്ഥയുണ്ട്. ഇതില്‍ ആദ്യ പതിനാറ് ദിവസം തൊഴിലുടമയും തുടര്‍ന്ന് ഇന്‍ഷുറന്‍സ് കമ്പനിയുമാകും ശമ്പളം നല്‍കുക. മൂന്ന് ദിവസം വരെയുള്ള സിക്ക് ലീവിന് ഡോക്ടറുടെ കുറിപ്പ് പോലും ആവശ്യമില്ല.
- dated 12 Jul 2025


Comments:
Keywords: Germany - Otta Nottathil - germany_europe_sick_leave Germany - Otta Nottathil - germany_europe_sick_leave,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us